Sunday, October 12, 2008

പകരം

‘ഹൃദയം മരക്കൊമ്പില്‍ മറന്നൂ’ പറഞ്ഞവള്‍
‘പകരം കരള്‍ മതി പൊരിച്ചു തിന്നാമല്ലോ’ മുതലച്ചിരി കേള്‍ക്കെ പതുക്കെ പറഞ്ഞവള്‍
‘കരളു പണ്ടേ പോയി പ്രണയക്കെടുതിയില്‍’
‘കരളില്ലെങ്കില്‍ വേണ്ട ഉടലാണെനിക്കിഷ്ടം’ അതുകേട്ടവളൊന്നു കുലുങ്ങിച്ചിരിച്ചപ്പോള്‍
മുതല ചോദിച്ചുപോയ് ‘പൂതുതായെന്താ സൂത്രം?’

‘സൂത്രമെന്തിന്? നിനക്കുള്ളത് നിനക്കല്ലോ! തിന്നു കൊള്ളുക എന്റെയുടലും
ഇതിനുള്ളില്‍ പടര്‍ന്നിറങ്ങിയ പകര്‍ച്ചവ്യാധിയും’

*****************
ശിവദാസ് പുറമേരി
*****************

No comments: